|
|
Written By
|

ദുബൈ: 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് അവകാശപ്പെട്ട് നിഷാദ് കോയ രംഗത്തുവന്നതിനുപിന്നാലെ ഇതേ ആരോപണവുമായി പ്രവാസി മാധ്യമപ്രവർത്തകനും രംഗത്തെത്തി.
ചിത്രത്തിന്‍റെ പ്രമേയമുള്‍പ്പെടെ കുറെ ഭാഗങ്ങള്‍ താനെഴുതിയ 'ആല്‍കെമിസ്റ്റ്' എന്ന തിരക്കഥയില്‍നിന്ന് എടുത്തതാണെന്ന് ഇദ്ദേഹം ആരോപിച്ചു. മരിച്ചുപോയ സുഹൃത്തും തിരക്കഥാകൃത്തുമായ നിസാം റാവുത്തറിന് 2021 ഫെബ്രുവരിയില്‍ കഥയുടെ വണ്‍ലൈൻ കൈമാറിയിരുന്നു. 2021 മാർച്ച് 28ന് തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റും മെയിലായി അയച്ചുകൊടുത്തു. ഇതിന്‍റെ വാട്സ്‌ആപ് തെളിവുകള്‍ കൈവശമുണ്ടെന്ന് സാദിഖ് കാവില്‍ പറഞ്ഞു. 2022ല്‍ പരിചയക്കാരനായ ഒരു സംവിധായകനുമായി പ്രമേയം പങ്കുവെച്ചപ്പോള്‍, ഇതേപോലുള്ളൊരു കഥ മറ്റൊരാള്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞു.
പിന്നീട് സനീഷ് നമ്ബ്യാർ ചിത്രം സംവിധാനം ചെയ്യാൻ തയാറായി. ഇതിനിടെ 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രം റിലീസിനായി തയാറായി എന്നറിഞ്ഞപ്പോള്‍ ഒരേ ആശയത്തില്‍ വീണ്ടുമൊരു സിനിമ വേണ്ടെന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍, സുഹൃത്തുക്കളാണ് സിനിമയും തന്‍റെ തിരക്കഥയും തമ്മിലുള്ള സാമ്യം അറിയിച്ചത്. പിന്നീട് സിനിമ കണ്ടപ്പോള്‍ തനിക്കും അത് ബോധ്യമായി. അപ്പോഴും ഇത്തരമൊരു ആശയം ആരുടെയും ചിന്തയിലുദിക്കാമല്ലോ എന്നാലോചിച്ച് മൗനം പാലിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ഷാരിസ് മുഹമ്മദിന്‍റെ അഭിമുഖത്തില്‍ തിരക്കഥ ഉയർത്തിപ്പിടിച്ചപ്പോള്‍ അതില്‍ ആല്‍കെമിസ്റ്റ് എന്ന് എഴുതിക്കണ്ടപ്പോഴാണ് കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമായത്. ഞങ്ങളടക്കം ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന തലമുറയെ തീർത്തും നിരാശരാക്കുന്ന പ്രവണതയാണിത്. അത് ജനങ്ങളെ അറിയിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും സാദിഖ് കാവില്‍ വാർത്താ്സരമ്മേളനത്തില്‍ പറഞ്ഞു. കാമറ മാൻ ജിബിൻ ജോസ്, ഫിറോസ് ഖാൻ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Send
Links
Home
About us
Privacy Policy
Contact
Visits: